Wednesday, May 17, 2017

സാവിത്രി വ്രതം

അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും  വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.  ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്.  "ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"  ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം.   മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനിഷ്ഠിക്കുന്നതിന്ന്  ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം.  പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി  പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും , പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്,  ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത് .

സാവിത്രീ ധ്യാന മന്ത്രം

സപ്തകാഞ്ചന വർണ്ണാഭാം ജ്വലന്തിം *ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ   സഹസ്ര  സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ  പ്രസന്നാസ്യാം രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം  കാന്താം ച ജഗതാം വിധേഃ
സർവ സമ്പത് സ്വരൂപാം ച പ്രദാത്രീം സർവ സമ്പദാം വേദാധിഷ്ഠാതൃദേവിം ച വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച     ഭജേതാം വേദമാതരം.

                     
സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ്  സാവിത്രീധ്യാനം. ആരാണോ   സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും  ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച്  സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.

 ധ്യാനം

 “സച്ചിദാനന്ദസ്വരൂപേ ത്വം മൂലപ്രകൃതിരൂപിണി
ഹിരണ്യഗർഭരൂപേ ത്വം  പ്രസന്നാഭവസുന്ദരീ
തേജഃസ്വരൂപേ പരമേ പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ പ്രസന്നാ ഭവ സുന്ദരീ
നിത്യേനിത്യപ്രിയേദേവി നിത്യാനന്ദ സ്വരൂപിണീ
സർവമംഗളരൂപേ ച പ്രസന്നാ ഭവ സുന്ദരീ
സർവസ്വരൂപേ വിപ്രാണാം  മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി പ്രസന്നാഭവ  സുന്ദരി
വിപ്രപാപേധ്മദാഹായ ജ്വാലദഗ്നിശിഖോപമേ        
ബ്രഹ്മതേജഃപ്രദേ ദേവി പ്രസന്നാ ഭവ സുന്ദരി
കായേന മനസാ വാചാ യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ ഭസ്മീഭൂതം ഭവിഷ്യതി”

          അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു. ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും  ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"

      സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക്  സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്.  ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു. സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.

      സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു  സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്. ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന്  വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ  സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു.  എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു.  ഇതുകണ്ട യമധർമ്മൻ  സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.

        " പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്?  മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ  നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും  തന്നെ യമലോകത്തേക്ക് കടക്കാനാകില്ല. നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്. ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ  കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും."

         യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന  സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും  ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും  പിന്മാറാൻ ഒരുക്കമായിരുന്നില്ല.

       അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത്  നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.

" ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെനൽകുകയാണ്. ഇങ്ങനെ പറഞ്ഞ് സത്യവന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു  മുന്നിൽ സാവിത്രി വിതുമ്പി  അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു.  " അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും. "

    യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം. ഏതൊരു  സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക് അത് മോക്ഷകാരണമായി  തീരുമെന്നാണ് വിശ്വാസം ....

No comments:

Post a Comment